Friday, March 28, 2008

പുതിയ ഭൂമി


രാസവളങ്ങളൊലിച്ചിറങ്ങിയ
മണ്ണില്‍ നിന്നും ചീഞ്ഞളിഞ്ഞ
കബന്ധങ്ങള്‍ എണീറ്റു പോവുന്നു.

ഉച്ചിയിലര്‍ക്കന്‍റെ ഉഷ്ണമേറു‌മ്പോള്‍
വിയര്‍ത്തൊലിച്ചു ദാഹിച്ച
കബന്ധങ്ങള്‍ അമ്ലമഴ കുടിക്കുന്നു.

അത്യാധുനികതയുടെ മുഴക്കത്തിന്‍
കീഴിലായ് പഴയൊരു നന്മ
ചത്തൊലിച്ചു കരയുന്നു.

ഉത്തരാധുനികതയുടെ ചത്തമക്കള്‍
വീണ്ടുമവരുടെ കണ്ണീരു കുടിച്ച്
തെഴുത്തു‌ മയങ്ങുന്നു.

ഒരു കൊച്ചു മൌസ് പോയിന്‍റെറില്‍
തളര്‍ന്ന ബന്ധങ്ങള്‍
ഉടക്കി കിടക്കുന്നു.

ദുരയുടെ ഇരുട്ടു നിറഞ്ഞ മുറിയില്‍
നഗ്നദേഹം വെച്ചൊരമ്മ
വിലപേശി മടുക്കുന്നു.

ആസപത്രിതന്‍ ശൌചാലയത്തില്‍
മനുഷ്യകുഞ്ഞുങ്ങള്‍ പോക്കിളില്‍
മരുന്നു പുരട്ടുന്നു.

കണ്ണുതിരുമിയാല്‍ കിട്ടുന്ന
പത്രത്തില്‍ നറുനിണം
കണ്ണീര്‍ ചുരത്തുന്നു.

തത്ത്വങ്ങള്‍ തന്‍ അഭിധയില്
‍വേദഗ്രന്ഥങ്ങള്‍ തമ്മിലടിച്ചു
യുദ്ധം ചെയ്യുന്നു.

തുമ്പിയെ പിടിച്ചു കളിക്കെണ്ട
ബാല്യത്തിന്‍ തുമ്പത്ത്
തുടലുകള്‍ കെട്ടുന്നു.

ശിഷ്യന്റെ തുടയില്‍ ചിത്രപണി
ചെയ്യും ചൂരലിന്‍ അറ്റത്ത്
ഗുരുത്വം അറ്റു തൂങ്ങുന്നു.

കണ്ണീരുള്ളവന്റെ ഹൃത്താരില്‍ നിന്ന്
കരുണ തന്‍ വറ്റുകള്‍
കള്ളന്‍ നക്കിയെടുക്കുന്നു.

ശീതീകരണ അറകള്‍ക്കുള്ളില്‍
സമാധാന സംബന്ധ സംവാദം
കൊഴുക്കുന്നു.

അതിനപ്പുറെ ഒരു കൌമാരം
ഒട്ടിയ വയറ്റത്തടിച്ചു
ഉറക്കെ പാടുന്നു.

ഇവയുടെ മുകളില്‍
വിമാനങ്ങള്‍ അണുവായുധം
പേറി പറക്കുന്നു.

അതിനും മുകളില്‍
ആശയറ്റൊരു സൃഷ്ടാവ്
കണ്ണീര്‍ വാര്‍ക്കുന്നു.
നട്ടുനനച്ചതു വാടികരിഞ്ഞപ്പോള്‍
ശൂന്യത തന്‍ ഒരു കോണില്‍
സൃഷ്ടാവ് പുതിയൊരു ഭൂമി
സൃഷ്ടിക്കുന്നു.

ആശകളകലാത്ത മാലാഖമാര്‍
പഴയ ഭൂമിയിലേക്ക് എത്തിനോക്കുന്നു.
അവിടെ...
മൊബൈല്‍ ഫോണുമായി
കുട്ടികള്‍ പെറ്റുവീഴുന്നു....
അറ്റുവീഴേണ്ട താമസം
അവര്‍ അവരുടെ
ഗേള്‍ഫ്രെണ്ടിനെ വിളിക്കുന്നു....

സൃഷ്ടാവ് പുതിയൊരു ഭൂമി
സൃഷ്ടിച്ചിരിക്കുന്നു..
അവിടെ ആദവും ഹവ്വയും
ഓടിക്കളിക്കുന്നു...
വിലക്കപ്പെട്ട മരത്തിന്‍
നടുവിലായ് ഒരു പാമ്പ്‌
കാത്തിരിക്കുന്നു.........
*ആദ്യ മാതാപിതാക്കളായ ആദവും ഹവ്വയും പാമ്പ്‌ നല്‍കിയ വിലക്കപ്പെട്ട കനി തിന്നതോടെയാണ് ലോകത്തില്‍ പാപം കടന്നു വന്നത്.(ഉല്‍പ്പത്തി 3)

1 comment:

പയറ്റുവിള സ്പീക്കിംഗ്‌ said...

ബൈബിള്‍ മാത്രം വായിച്ചാല്‍ കവിയാകില്ല മോനെ...
അതിനു ജന്മസിദ്ധമായ കഴിവും സര്‍ഗ്ഗശക്തിയും അനുഭവവും പക്വതയും നല്ല വായനാശീലവും വേണം..