Thursday, September 25, 2008

നിലവിളി


നടക്കുകയാണ്.
കാത്തുനില്‍പ്പുണ്ട്‌ ആരാച്ചാര്‍.
ഇരുളില്‍ ഒരു വൃത്തം.
തടവറയുടെ കാറ്റ്,
ഏകാന്തതയുടെ ചോര മണക്കുന്നു.
തടവറയുടെ തണുപ്പ്,
ഓര്‍മകള്‍ മനസ്സില്‍ കരയുന്നു.
രൂപകൂട്ടില്‍ നിന്ന് പ്രാര്‍ത്ഥിച്ചത്,
അല്ല, കരഞ്ഞത്.
നല്ല ഓര്‍മകള്‍,
മരിക്കാതിരിക്കട്ടെ..
ശാസനകളും ഓര്‍മയുണ്ട്.
അതിര്‍വരമ്പുകള്‍.
മതില്‍കെട്ടുകള്‍.
പട്ടിണിയുടെ സൗഹൃദം.
എങ്കിലും പഠിക്കണമായിരുന്നു.
പെങ്ങളെ വളര്‍ത്തണം.
സ്വപ്നങ്ങള്‍ക്ക് ചെലവേറെയായിരുന്നു.
അതിര്‍വരമ്പുകള്‍ ലംഖിക്കനമായിരുന്നു.
അതിന്റെ ആദ്യ ശിഷ
നുണയന്‍ എന്നാ പേരായിരുന്നു.
പിന്നെയും വളര്‍ന്നു,
രണ്ടാമത്തെ ശിഷ
കള്ളന്‍ എന്ന പേരായിരുന്നു.
മൂന്നാമത്തെ ശിഷ
കൊലപാതകി എന്നാ പേരായിരുന്നു.
പിന്നെത്തെ ശിഷകള്‍
തടവറയും കൊലക്കായറും.
അതൊരു അനുഗ്രഹമാണ്.
നടപ്പ് തീരുകയാണ്.
സര്‍വ ചലനങ്ങളും.
മേലോട്ട് നോക്കി,
അതിര്‍ത്തിവര തീര്‍ത്ത കൊലക്കയര്‍.
തടവറയുടെ ഇരുട്ടില്‍
നീതിയുടെ കറുത്ത കുപ്പായം ചോദിച്ചു.
അവസാനത്തെ ആഗ്രഹം?
'എനിക്കൊന്നു ഉറക്കെ നിലവിളിക്കണം'

2 comments:

siva // ശിവ said...

അവസാന ആഗ്രഹം നല്ല ചോയ്സ്...

Ranjith chemmad / ചെമ്മാടൻ said...

നല്ല കവിതകള്‍!
പ്രതിഭയുണ്ട്... തുടര്‍ന്നും എഴുതുക..